Wednesday, July 9, 2008

മഴവരമ്പ്
















ഇവിടെ തോരാതെ മിഴിക്കനല്‍മഴ-
ഉലഞ്ഞ കാര്‍മുടിച്ചുരുളഴിച്ചിട്ടു
പകലും രാവിലും ഇടതടവില്ലാ-
മാനത്തൊരുമ്പെട്ടോളവള്‍
ഇടിത്തെറി,മിന്നല്‍പ്പിണര്‍-
പിരാക്കുമായ് ഉറഞ്ഞുതുള്ളുന്നു!

ഒരു ചുവടിന്‍റ്റെ തലയ്ക്കല്‍ നീയെരി-
ക്കനല്‍ക്കിടങ്ങില്‍ നിന്നുരുകി വീഴുമ്പോള്‍
ചിരി വരുന്നെനിക്കിതു പതിവല്ലേ-
മഴവെയിലുകള്‍ക്കിടയിലായ് നമ്മള്‍
നനഞ്ഞു നിന്നതും വിയര്‍ത്തുപോയതും!






ഞാന്‍ എഴുതാതിരിക്കുമ്പോള്‍


കവിതേ നീ നിന്ടെ ചെലവിനായ് നിത്യം
വഴികള്‍ തേടുവതെങ്ങിനെ-ഞാന്‍ നിന്നെ
തിരിഞ്ഞു നോക്കാതിരിക്കുമ്പോള്‍!

വഴിയിലെപ്പോഴൊ ചതിക്കുരുക്കാലെന്‍
പദത്തെ ബന്ധിച്ച ജീവിത-
ത്തെറിച്ച പെണ്ണിന്ടെ കൂടെ ഞാന്‍
നടന്നും കാല്‍തൊടാതിഴഞ്ഞും നീങ്ങവേ
നിനച്ചുപോയി ഞാന്‍ നിനക്കു തന്നതാം
വിശുദ്ധ വാഗ്ദാന ശ്ര്യംഖല!

കഴിഞ്ഞു കൂടുന്നതെങ്ങിനെ ഞാന്‍ നിന്നെ
തിരിഞ്ഞു നോക്കാതിരിക്കവേ!
ഒളിച്ചു വന്നിടും നിനച്ചിരിക്കാതെ നിന്‍
മടിത്തടം തന്നില്‍ നാളെ ഞാന്‍!

മിന്നലിന്


പുറത്തേ ജനലിന്‍ചില്ലിന്‍റ്റെ മേല്‍തട്ടി
വിളിച്ചുകൊണ്‍ടേയിരിയ്ക്കുമീ
കുരുത്തംകെട്ടതാംമിന്നല്‍പണ്ടാരമേ
നിനക്കു ഞാന്‍ നന്ദി ചൊല്ലുന്നേ!
അടച്ചുവച്ച കമ്പ്യുട്ടര്‍ തുറക്കുവാന്‍
അതില്‍ വിരിച്ചിട്ട "വല"യില്‍ വീഴുവാന്‍
കഴിയുന്നേയില്ല മഴക്കുറുമ്പിനാല്‍!